കൊച്ചി: ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റന്‍ അടക്കം മൂന്നു പേര് പോലീസ് കസ്റ്റഡിയില്‍. ക്യാപ്റ്റനായ ജോര്ജിയനാക്കീസ് അയോണീസ്, സെക്കന്‍ഡ് ഓഫീസര്‍ അത്താനേഷ്യസ്, ജീവനക്കാരാനായ സെവാന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എന്നാല്‍, സംഭവത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് തയ്യാറാണെന്ന് കപ്പലുടമ ഹൈക്കോടതിയെ അറിയിച്ചിരുന്നു.കേസ് ഈ മാസം പത്തിന് വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.
ജൂണ്‍ പത്തിനാണ് കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. ഇസ്രയേലില്‍ നിന്നും ചൈനയിലേക്ക് വളവുമായി പോയ പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എല്‍ എന്ന കപ്പലാണ് കാര്‍മ്മല്‍ മാത എന്ന ബോട്ടില്‍ ഇടിച്ചത്.
എന്നാല്‍ കപ്പല്‍ ഇതുവരെ തുറമുഖത്ത് അടുപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഐപിസി 304 വകുപ്പ് പ്രകാരം മനപൂര്‍വ്വമുള്ള നരഹത്യക്കാണ് കപ്പിത്താനെതിരെ കോസ്റ്റല്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: