കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി. കാക്കനാട് മാവേലിപുരത്തെ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
കേസിലെ പ്രതി പള്‍സര്‍ സുനി എഴുതിയ കത്തില്‍ കാക്കനാട്ടെ വ്യാപാര സ്ഥാപനത്തെ കുറിച്ച് പരമാര്‍ശിക്കുന്നുണ്ട്. ഇതേ തുടര്‍ന്നായിരുന്നു റെയ്ഡ്. നടിയെ ആക്രമിച്ച ശേഷം കാക്കനാട്ടെ കടയില്‍ എത്തിയെന്ന് സുനിയും മൊഴി നല്‍കിയിട്ടുണ്ട്. ഒളിവില്‍ പോകുന്നതിന് മുമ്പാണ് സുനി ഇവിടെ എത്തിയത്. ദിലീപ് ഉണ്ടോയെന്ന് അറിയാനിയുന്നു ഇതെന്നാണ് മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ എഡിജിപി ബി സന്ധ്യയാണ് റെയ്ഡിന് നിര്‍ദ്ദേശം നല്‍കിയത്. അതീവ രഹസ്യമായി നടന്ന പരിശോധനയില്‍ വിശ്വസ്തരെ മാത്രമേ പോകാന്‍ അനുവദിച്ചുമുള്ളൂ
കാവ്യാമാധവനുമായുള്ള വിവാഹത്തോടെയാണ് ആക്രമിക്കപ്പെട്ട നടിയുമായി തെറ്റിയതെന്ന് ദിലീപ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലും നടിയുടെ കടയിലെ റെയ്ഡിന് ഏറെ പ്രസക്തിയുണ്ട്. ആക്രമിക്കപ്പെടുമ്ബോള്‍ നടിയുടെ ക്വട്ടേഷനാണ് നടപ്പാക്കുന്നതെന്ന് പള്‍സര്‍ പറഞ്ഞതായി പീഡിപ്പിക്കപ്പെട്ട നടിയും പൊലീസിന് മൊഴി നല്‍കിയിരുന്നു.
നടന് ദിലീപിനെ കേസുമായി ബന്ധപ്പട്ട് പോലീസ് കഴിഞ്ഞദിവസം 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇനിയും ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. താരസംഘടനയായ അമ്മയുടെ വാര്‍ഷിക യോഗത്തില്‍ ദിലീപിനെ ഭൂരിഭാഗം താരങ്ങളും പിന്തുണച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: