കൊല്ലം: പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചവറ ഗവ.കോളേജിലും എസ്എഫ്ഐ മാഗസിന്. കുത്തിത്തിരിപ്പ് എന്ന് പേരിട്ടിട്ടുള്ള മാഗസിനിലാണ് ആഭാസപരാമര്ശങ്ങള്. എരുമ കാള പോത്ത്…… തലപ്പത്തുള്ള ചായക്കടക്കാരന്റെ അച്ഛനും അമ്മയും പെങ്ങന്മാരുമാണ് ഇവറ്റ എന്നാണ് കുട്ടി സഖാക്കള്‍ മാഗസിനില്‍ എഴുതിപ്പിടിപ്പിച്ചത്. ഇന്നലെയാണ് കുത്തിത്തിരിപ്പ് കോളേജില്‍ വിതരണം ചെയ്തത്.
സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ അശ്ലീലപ്രചരണവും രാഷ്ട്രദ്രോഹവുമാണ് എസ്എഫ്ഐ ഉന്നമിടുന്നതെന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്.ജിതിന്‍ദേവ് പറഞ്ഞു. മാഗസിന് പിന്‍വലിച്ച് അധികൃതര്‍ മാപ്പ് പറയണം. മാഗസിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരടക്കമുള്ളവര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: