പുനലൂര്‍: കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നുള്ള മാലിന്യം ഒഴുക്കിവിടുന്നത് കല്ലടയാറിലേക്ക്. പുനലൂര്‍ ഡിപ്പോയിലെയും ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലെയും മാലിന്യങ്ങളാണ് കല്ലടയാറ്റില്‍ നിക്ഷേപിക്കുന്നത്. കക്കൂസുകളുടെയടക്കം മാലിന്യം ഒഴുകാനുള്ള പൈപ്പ് സ്ഥാപിച്ചിരിക്കുന്നതും ആറ്റിലേക്കാണ്. കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സായാണ് കല്ലടയാറിനെ കണക്കാക്കുന്നത്.
മാലിന്യം കുമിഞ്ഞുകൂടി ഒഴുകുന്ന വെട്ടിപ്പുഴത്തോടും ഇതിലേക്ക് തന്നെയാണ് എത്തിച്ചേരുന്നത്. നേരെ എതിര്‍വശത്ത് അയ്യപ്പന്മാര്ക്ക് വിരിവെക്കാനും വിശ്രമിക്കാനും സ്ഥാപിച്ചിട്ടുള്ള സ്നാനഘട്ടത്തിന്റെ നിര്‍മ്മിതിയും കല്ലടയാറിനെ നാശത്തിലേക്ക് തള്ളിവിടുന്ന രീതിയിലാണ്. സന്ദര്‍ശകര്‍ക്കായി നിര്‍മ്മിച്ചിട്ടുള്ള ശൗചാലയങ്ങളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങളും ഒഴുകിയിറങ്ങുന്നത് ഇവിടേക്കാണ്. ശ്രീരാമപുരം ചന്തയിലെ അറവുമാലിന്യനിക്ഷേപകേന്ദ്രവും കല്ലടയാറാണ്. പകര്‍ച്ചപ്പനിയില്‍ കിഴക്കന്‍ മേഖല പൊറുതിമുട്ടുമ്പോഴാണ് ഈ ദുരവസ്ഥ. യഥാസമയം മാലിന്യനീക്കത്തിനോ സംസ്കരണത്തിനോ നഗരസ’യില്‍ സംവിധാനങ്ങളില്ലാത്തതും ഇതിന് കാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: