മീററ്റ് : സൈന്യത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയതിന് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. വെള്ളിയാഴ്ച്ചയാണ് ബിജ്നോര്‍ ചന്ദാപുര്‍ പോലീസ് സ്റ്റേഷന് അസംഖാനെതിരെ കേസെടുത്തത്.
ഐപിസി 124 (രാജ്യദ്രോഹം), 131 പ്രകാരമുള്ള (സൈന്യത്തിന്റെ കര്ത്തവ്യത്തിന് വിഘ്നം സൃഷ്ടിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക) കുറ്റം ചുമത്തിയാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. ബജ്റങ് ദളിന്റെയും വിശ്വഹിന്ദുപരിഷത്തിന്റെയും നേതാവായ അനില്‍ പാണ്ഡെ നല്കിയ പരാതി പ്രകാരമാണ് കേസെടുത്തത്.
കശ്മീരിലെ സ്ത്രീകള്‍ ബലാത്സംഗത്തെ ചെറുക്കാന്‍ സൈനികരുടെ രഹസ്യഭാഗങ്ങള്‍ മുറിച്ചു നീക്കി എന്ന വിവാദ പ്രസ്താവനയാണ് അസംഖാനെതിരെ പോലീസ് കേസെടുക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: