ന്യൂദല്‍ഹി: ഉല്പാദകരുടെ കൈയ്യില്‍ അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് തന്നെ വിറ്റഴിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര കൃഷിമന്ത്രാലയം മുഖേന സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
കേരളവും കര്‍ണാടകവുമാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തോട് വിയോജിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കാലവധി കഴിഞ്ഞ എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കാമെന്നും കേന്ദ്രം വ്യക്കമാക്കി.
എന്‍ഡോസള്‍ഫാന്‍ ഒറ്റയടിക്ക് പൂര്‍ണമായി നിരോധിക്കാനാവില്ല,. അഞ്ചു വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി നിരോധനം നടപ്പാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ഉല്പാദനം, കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീംകോടതി പൂര്‍ണമായി നിരോധിച്ചിരുന്നു.
1760 കിലോലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് ഉല്പാദകരുടെ കൈവശം അവശേഷിക്കുന്നത്. ഇത് കര്‍ശന ഉപാധികളോടെ കയറ്റുമതി ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: