കോട്ടയം: മുഖ്യമന്ത്രി മൂന്നാര്‍ വിഷയത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം എന്തിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കാനം.
മൂന്നാറില്‍ അനധികൃതമായി കൈയേറിയ 22 സെന്റ് ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യൂവകുപ്പ് തീരുമാനിച്ചതാണല്ലോ യോഗത്തിന് കാരണമായതെന്ന് കാനം ചോദിച്ചു. യോഗം വിളിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും നിയമമനുസരിച്ചേ കാര്യങ്ങള്‍ നടപ്പാക്കാന്‍ പറ്റൂ എന്നും കാനം രാജേന്ദ്രന് പറഞ്ഞു. ഇതു സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജൂലൈ നാലിന് കോടതി കേസ് പരിഗണിക്കട്ടെ.
രാവിലെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനുമായി കാനം രാജേന്ദ്രന് കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: