ഉത്തർപ്രദേശിൽ യോഗി ആദിത്യ നാഥ് ഏവരുടെയും മനം കവരുകയാണ്. സാമുഹിക അരക്ഷിതാവസ്ഥ നിലനിന്നിരുന്ന ഉത്തർപ്രദേശിനെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് 100 ദിവസം അദ്ദേഹത്തിന്റെ സർക്കാർ കാഴ്ചവെച്ച ഭരണം. തീവ്രഹിന്ദുത്വവാദിയായ യോഗി ഉത്തർപ്രദേശിന്റെ സാംസ്കാരിക മത ഐക്യം തകർക്കും എന്ന് തുടങ്ങിയ പ്രതിപക്ഷത്തിന്റെ വില കുറഞ്ഞ പൊള്ളത്തരങ്ങൾക്ക് അദ്ദേഹത്തിന്റെ 100 ദിവസത്തെ ഭരണം നേട്ടങ്ങൾ മറുപടി കൊടുത്തു എന്നത് ഒരു നേർക്കാഴ്ചയാണ്.
100 ദിവസം താനും സഹപ്രവർത്തകരും നടത്തിയ പ്രവർത്തനം ആത്മാർത്ഥമായിരുന്നു എന്നാണ് അദ്ദേഹം വിലയിരുത്തിയത്. സമൂഹത്തിനെ മതത്തിന്റെയോ ജാതി വർണ്ണ വിവേചനത്തിന്റെയോ പേരിൽ തരം തിരിക്കാതെ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുമെന്നതാണ് തങ്ങളുടെ ഉദ്ദ്യേശമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മുത്തലാഖിന്റെ പേരിൽ കഷ്ടത്കൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് സാന്ത്വനമായി യോഗി മാറിയത് ഇതിന് ഏറ്റവും നല്ല ഉദാഹരണമായി കണക്കാക്കാനാകും.
ഏവരുടേയും മനസിൽ തെളിയുന്ന ഒരു പ്രാകൃത യുപിയല്ല അദ്ദേഹം സ്വപ്നം കാണുന്നത്. യുപിയിലെ എല്ലാ മേഖലകളിലുമുള്ള വിജയം എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, സാമ്പത്തിക സ്ത്രോതസ്, സാംസ്കാരിക നിലവാരം ഉയർത്തുക, സ്ത്രീ ശാക്തീകരണം എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വികസന വീക്ഷണങ്ങൾ. സംസ്ഥാനത്തെ ജാതിപരമായ വർണവിവേചനങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
രാജ്യത്തിന്റെ നട്ടെല്ലായ കൃഷിയെക്കുറിച്ചും അദ്ദേഹത്തിന് ഏറെ സ്വപ്നങ്ങളുണ്ട്. ഉത്തർപ്രദേശ് രാജ്യത്തെ ഏറ്റവും വലിയ കാർഷിക മേഖലയാണ്. സംസ്ഥാനത്തെ കർഷകർക്ക് സഹായകമായി അദ്ദേഹം വിവിധ ലോൺ അനുവദിച്ച് നൽകിയതും അനാവശ്യ ലോണുകൾ എഴുതി തള്ളുകയും ചെയ്തത് പ്രശംസനീയമാണ്. ഇതിനു പുറമെ സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും 24 മണിക്കൂറും വൈദ്യുതിവത്കരണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ഗ്രാമത്തിന്റെയും കർഷകരുടേയും നേട്ടത്തിനുവേണ്ടി തന്നെയാണെന്നതിൽ സംശയമില്ല.
2018ഓട് കൂടി സംസ്ഥാനത്തിലെ എല്ലാ വീടുകളിലും ശൗചാലങ്ങൾ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. റോമിയോ സ്ക്വാഡുകളെ നിയമിച്ചതും രാത്രികാലങ്ങളിൽ കൂടുതൽ പോലീസിനെ നഗരങ്ങളിൽ വിന്യസിച്ചതും സ്ത്രീകളുടെ സുരക്ഷയെ മുൻനിർത്തിയാണ്. തങ്ങളുടെ സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം ഉറപ്പ് നൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: