തിരുവനന്തപുരം: കേരളത്തില്‍ ദളിത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ദേശിയ ദളിത് കമ്മിഷന് വൈസ് ചെയര്മാന് എല്‍. മുരുഗന്. മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയതായിരുന്നു വൈസ് ചെയര്മാന്. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം 883 ആക്രമണങ്ങളാണ് ദളിതര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തത്. ദളിത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ 158 ലൈംഗികാതിക്രമങ്ങള്‍ നടന്നതായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലെ ദളിത് കോളനികളുടെ അവസ്ഥ പരിതാപകരമാണെന്നും കമ്മിഷന് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഈ വിഷയത്തെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാലക്കാട് അംബേദ്്കര്‍ കോളനിയിലെ കുട്ടികള്‍ക്ക് ഭയരഹിതരായി സ്കൂളില്‍ പോകാനുളള നടപടികളെടുക്കണമെന്ന് കമ്മിഷന് കളക്ടറോടാവശ്യപ്പെട്ടിട്ടുണ്ട്. തൊഴില്‍രഹിതരായ ഇവിടുത്തെ യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുമെന്നും ചെയര്മാന് പറഞ്ഞു. കാട്ടാക്കട വില്ലേജ് ഓഫീസില്‍ സമരം നടത്തുന്ന ദളിത് കുടുംബത്തിന് ഭൂമി തിരികെ ലഭിക്കുന്നതിന് അടിയന്തിരമായി നടപടിയെടുക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: