തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടബാധ്യത 87063.83 കോടി രൂപയായതായി ധനമന്ത്രി കെ.എം. മാണി നിയമസഭയില്‍ അറിയിച്ചു. 2012 മെയ് വരെയുള്ള കണക്കനുസരിച്ചാണിത്. ആളോഹരി കടം 26,067 രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.
2011 മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ കടബാധ്യത 78, 673. 24 കോടി രൂപയായിരുന്നു. ഒരു വര്‍ഷത്തിനിടെ 8000 കോടി രൂപയുടെ വര്‍ധനയാണ് കടബാധ്യതയില്‍ ഉണ്ടായതെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. കേന്ദ്രത്തില്‍ നിന്നും 6453.31 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. ഇതില്‍ 2924 കോടി രൂപ എഴുതി തള്ളാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കടമെടുപ്പ് നിയന്ത്രിച്ച് ബാധ്യത ക്രമേണ കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കെ.എം. മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: