തൊടുപുഴ: ഒപ്പ് വിവാദവും, അങ്കണവാടി റോഡ് നിര്‍മ്മാണവും ചൂടേറിയ ചര്‍ച്ചയായതോടെ ബഹളമയമായി നഗരസഭ കൗണ്‍സില്‍. മങ്ങാട്ടുകവലയിലെ ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്സ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍വഹണ ഏജന്‍സിയായിരുന്ന സിഡ്കോ, നഗരസഭ സെക്രട്ടറിയുടെ ഒപ്പ് ക്രിത്രിമമായി രേഖപ്പെടുത്തിയതായിരുന്നു ആദ്യ ആരോപണം. മുതലക്കോടത്ത് അങ്കണവാടിയിലേക്കുള്ള റോഡ് നിര്‍മ്മാണം നടത്തുന്നതിനെ ചൊല്ലി ഭര
ണപ്രതിപക്ഷ ഭേദമന്യേ രൂക്ഷമായ വാക്കേറ്റമുണ്ടായതോടെ ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ വിവാദമായി. ഒപ്പ് വിവാദത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് ഇപ്പോള്‍ തീരുമാനം.
2015ലാണ് ഷോപ്പിങ് കോംപ്ലക്സ് നിര്‍മ്മാണത്തിന്റെ നിര്‍വ്വഹണ ഏജന്‍സിയായി സിഡ്കോയെ തീരുമാനിക്കുന്നത്.
എന്നാല്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതിനാല്‍ സിഡ്കോയെ കരാറില്‍ നിന്നൊഴിവാക്കാന്‍ കൗണ്‍സില്‍ യോഗം 2016 ജൂലായില്‍ തീരുമാനമെടുത്തു. ഇതിനെ തുടര്‍ന്ന് കൈമാറിയ രേഖകള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രേഖകള്‍ നഗരസഭ സെക്രട്ടറി ഒപ്പിട്ട് വാങ്ങിയെന്നാണ് മറുപടി കിട്ടിയതെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. സിഡ്കോ കാണിച്ച കത്തിലെ സെക്രട്ടറിയുടെ ഒപ്പ് വ്യാജമാണെന്നാണ് തങ്ങളുടെ നിഗമനമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. സെക്രട്ടറി രേഖ ഒപ്പിട്ട് വാങ്ങിയിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്.
വനിതാ വികസന കേന്ദ്രത്തിനായി ഏറ്റെടുത്ത സ്ഥലത്ത് അങ്കണവാടി നിര്‍മ്മ
ാണം തുടങ്ങിയതും ഇവിടേയ്ക്ക് വയല്‍ നികത്തി റോഡ് വെട്ടാന്‍ നോക്കിയതുമാണ് വിവാദത്തിന് തിരികൊളുത്തിയത്. അങ്കണവാടി തന്നെയാണ് ഇവിടെ ഉദ്ദേശിച്ചിരുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ജെസി ജോണി പറഞ്ഞു. എന്നാല്‍ താന്‍ ടെന്‍ഡര്‍ ചെയത റോഡ് കൗണ്‍സിലര്‍ ഉദ്ദേശിക്കുന്നതല്ലെന്നും എ.ഇ യും അറിയിച്ചു.
ഇതിനിടെ വൈസ് ചെയര്മാന് ടി.കെ.സുധാകരന് നായരും, എല്‍ഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാരും വിഷയം പ്രത്യേകമായി ചര്‍ച്ച ചെയ്യാം എന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ ജെസി ജോണിയും കൂട്ടരും ഇത് സമ്മതിക്കാത്തതിനെ തുടര്‍ന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോകാനൊരുങ്ങി.
ഇതിനെ തുടര്‍ന്ന് ജെസി ജോണിയും എല്‍ഡിഎഫിന്റെ ആര്ഹരിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. വയല്‍ നികത്തി നിര്‍മ്മാണം അനുവദിക്കില്ലെന്നും നടപ്പാത മാത്രം മതിയെന്നുമുള്ള നിലപാടാണ് പൊതുവെ യോഗത്തില്‍ ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: