തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിലെ തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപം ടാറിങ് വീപ്പകള്‍ മറിച്ച് കളഞ്ഞതായി പൊതുമരാമത്ത് അധികൃതരുടെ പരാതി. മെയ് അവസാനത്തോടെ കാരിക്കോട് – കുന്നം റോഡ് റോഡ് ടാറിങിനായി സ്ഥലത്തെത്തിച്ച എട്ടോളം വീപ്പകളാണ് കഴിഞ്ഞ ദിവസം മറിച്ച് കളഞ്ഞത്. ക്ഷേത്രത്തിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ടാര്‍ മിക്സിങ് യൂണിറ്റ് വാഹനയാത്രക്കാര്‍ക്ക് തടസമാകുന്നു എന്ന് കാട്ടി കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് സമീപത്തായി റോഡിന്റെ രണ്ട് വശങ്ങളിലുമായി സൂക്ഷിച്ചിരുന്ന ടാര്‍ വീപ്പകളാണ് മറിച്ച് കളഞ്ഞത്
പഞ്ചായത്ത് അധികൃതര്‍ വെള്ളം പോകുന്നതിന് സൗകര്യ ഒരുക്കുന്നതിന്റെ ഭാഗമായി കാനകീറുന്നതിനായി വീപ്പകള്‍ മറുവശത്തേയ്ക്ക് മാറ്റി വച്ചിരുന്നു. ഇത്തരത്തില്‍ മാറ്റി വച്ചപ്പോള്‍ വീപ്പകള്‍ മറിച്ചിട്ടു എന്നാണ് പൊതുമരാമത്ത് അസി. എഞ്ചിനീയര്‍ നല്കിയ പരാതിയില്‍ പറയുന്നത്. പിറ്റേ ദിവസം തെളിഞ്ഞ ശക്തമായ വെയിലില്‍ ടാര്‍ ഉരുകി ഒലിക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു. 15 ഓളം വീപ്പകളിലായി ടാര്‍ എത്തിച്ചിരുന്നെങ്കിലും ഇവയില്‍ കുറച്ച് വീപ്പകള്‍ പണിയ്ക്കായി ഉപയോഗിച്ചിരുന്നു.
വീപ്പകള്‍ മാറ്റി വയ്ക്കുക മാത്രമാണ് ചെയ്തത്
ടാര്‍ വീപ്പകള്‍ മാറ്റി വയ്ക്കുക മാത്രമാണ് ചെയ്തതെന്നും മറിച്ച് ഇടാന്‍ നോക്കിയിട്ടില്ലെന്നും ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്.
പൊതുമാരാമത്തിന് ഫണ്ടില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വെള്ളം ഒഴുകി പോകാതെ മാലിന്യം കെട്ടി കിടന്നതിനാല്‍ റോഡരിക് ജെസിബി ഉപയോഗിച്ച് വൃത്തിയാക്കിയിരുന്നു. ഈ സമയം കാനയിലിരുന്നിരുന്ന ഉപയോഗിച്ചതും അല്ലാത്തതുമായ വീപ്പകള്‍ എതിര്‍വശത്തേയ്ക്ക് മാറ്റി. കാലിയായ വീപ്പകളില്‍ കെട്ടി കിടന്നിരുന്ന വെള്ളം മറിച്ച് കളഞ്ഞ ശേഷം ഇവിടെ തന്നെ വയ്ക്കുകയും ചെയ്തു.
വൈകുന്നേരം വരെ വീപ്പകള്‍ നിവര്‍ന്ന് തന്നെയാണ് ഇരുന്നതെന്നും പിന്നീടാണ് മറിഞ്ഞ് കിടക്കുന്നതായി കാണപ്പെട്ടതെന്നും പഞ്ചായത്ത് പ്രസിഡന്റ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: