കടുത്തുരുത്തി: നാട്ടുകാര്‍ പിടികൂടിയ പെരുമ്പാമ്പ് പോലീസ് ജീപ്പിന്റെ എന്ജിനുള്ളില് കയറി. എന്‍ജിനും ടയറുമഴിച്ച് പെരിമ്പാമ്പിനെ പിടികൂടി. പിടികൂടുന്നതിനിടയില്‍ പാമ്പ് പെരുമ്പടവം സ്വദേശി ബിജു (മത്തായി) വിനെ കടിച്ചു.
വ്യാഴാഴ്ച രാത്രി ഒന്‍പതോടെ പെരുവയിലാണ് സംഭവം. അവര്‍മ ചളുവേലിയില് റോഡരികിലെ ഓടയില്‍ കിടന്ന പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി വീപ്പയില്‍ ഇടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ വെള്ളൂര്‍ പോലീസ് വനം വകുപ്പധികൃതരെ അറിയിച്ചു. വിവരമറിഞ്ഞെത്തിയ വനംവകുപ്പിന് പാമ്പിനെ കൈമാറുന്നതിനായി ചാക്കില്‍ കയറ്റുപ്പോള് പുറത്ത് ചാടിയ പാമ്പ് പോലീസ് ജീപ്പിന്റെ അടിയില്‍ കയറി.
ഡീസല്‍ ടാങ്കിന്റെ ഇടയില്‍ കയറിയ പാമ്പിനെ കാണാതായതോടെ നാട്ടുകാരും പോലീസും വിഷമിച്ചു. തുടര്‍ന്ന് സര്വ്വീസ്സ്റ്റേഷനില് കൊണ്ടുപോയി ജീപ്പ് ഉയര്‍ത്തി നോക്കാനായി പെരുവയിലെത്തിച്ചു. ബോണറ്റ് ഉയര്‍ത്തി പരിശോധിച്ചപ്പോഴാണ് എന്‍ജിന്റെ സൈഡില്‍ പാമ്പ് ചുറ്റിയിരിക്കുന്നത് കണ്ടത്.
തുടര്‍ന്ന് നാട്ടുകാരും, പോലീസും പരിശ്രമിച്ചിട്ടും പാമ്പിനെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ വര്‍ക്ക് ഷോപ്പിലെ ജോലികഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന രാജീവ്, പ്രിന്റോ, ജിയേഷ്, രാജുലാല്‍ എന്നിവര്‍ ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിലൊടുവിലാണ് പാമ്പിനെ വണ്ടിക്കുള്ളില്‍ നിന്നും പുറത്തെടുത്തത്.
നാട്ടുകാരും ഇവരോടൊപ്പം കൂടി. മുളക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര് സജീവന്, വെള്ളൂര്‍ എസ്ഐ. കെ.ആര് മോഹന്‍ദാസ്, എ.എസ്ഐമാരായ സോണി ജോസഫ്, വിനോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.ആര്. മോഹനന്, സിപിഒ പ്രവീണ്‍ എന്നിവരുടെ നേത്യത്വത്തിലാണ് പാമ്പിനെ പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: