കോഴിക്കോട്: വെള്ളയില്‍ മുതല്‍ എലത്തൂര്‍ വരെയുള്ള തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി ഫിഷറീസ് വകുപ്പ് ഇന്നലെ പുതിയങ്ങാടി ഗവ. എം. യു. പി സ്കൂളില്‍ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് പ്രഹസനമായെന്ന് പരാതി. പരിശോധനക്കായി ക്യാമ്പിലെത്തിയവര്‍ക്ക് കുറിപ്പ് എഴുതികൊടുത്തതല്ലാതെ മരുന്ന് നല്‍കിയില്ലെന്നാണ് ആരോപണം.
ഒആര്‍എസ് പോലും പുറത്തുനിന്നും വാങ്ങേണ്ട അവസ്ഥയായിരുന്നെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. ആഘോഷമായിട്ടാണ് ക്യാമ്പിന്റെ ഉദ്ഘാടനവും മറ്റും നടന്നത്. ജനപ്രതിനിധികളും ഉദ്ഘാടനത്തിനും സമാപന സമ്മേളനത്തിനും സജീവമായിപങ്കെടുത്തിരുന്നു. എന്നാല്‍ സാധാരണക്കാരായ മത്സ്യതൊഴിലാളികള്‍ക്ക് ക്യാമ്പ് കൊണ്ട് ഫലമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: