കായംകുളം: കായംകുളത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ചേരാവള്ളി ലെവല്‍ ക്രോസിന് സമീപം ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. പാളത്തില്‍ ഇരുമ്പ് സിഗ്നല്‍ പെട്ടി വച്ചാണ് ട്രെയിന്‍ മറിക്കാന്‍ ശ്രമം നടത്തിയത്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ചെന്നൈ എക്സ്പ്രസ് തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടത്.
തീവണ്ടി കടന്നു പോകുന്നതിനിടെ വന്‍ ശബ്ദത്തോടെ സിഗ്നല്‍ പെട്ടി പൊട്ടിച്ചിതറുകയായിരുന്നു. ലോക്കോ പൈലറ്റ് ഉടന്‍ തന്നെ തീവണ്ടി നിര്‍ത്തുകയായിരുന്നു. ഇക്കാര്യം കായംകുളം സ്റ്റേഷന് മാസ്റ്ററെ അറിയിക്കുകയും ചെയ്തു. റെയില്‍വെ സംരക്ഷണ സേന സിഐ മീണയുടെ നേതൃത്വത്തിലുളള സംഘം ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
പാളത്തിനരികെ സ്ഥാപിച്ചിരുന്ന സിഗ്നല്‍ ബോക്സായിരുന്നു ഇളക്കി പാളത്തില്‍ വച്ചിരുന്നത്. കാസ്റ്റ് അയണില്‍ നിര്‍മ്മിച്ച ഈപെട്ടി ഒരാള്‍ക്ക് ഒറ്റയ്ക്കെടുക്കാനാവില്ല. സംഭവത്തിനു പിന്നില്‍ ഒന്നിലധികം പേരുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തകര്‍ന്ന സിഗ്നല്‍ ബോക്സിന്റെ അവശിഷടങ്ങള്‍ കണ്ടെത്തി. സംഭവത്തിനു പിന്നില്‍ ആരെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: