തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധം സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയെന്ന കേന്ദ്രകമ്മിറ്റി പ്രമേയം. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ഉണ്ടായ അനുകൂല സാഹചര്യം ടി.പി വധത്തോടെ ഇല്ലാതായെന്നും പ്രമേയത്തില്‍ പറയുന്നു.
വി.എസ്.അച്യുതനാന്ദന് സംസ്ഥാന സെക്രട്ടറിയെ ഡാങ്കെ എന്ന് വിളിച്ചത് ശരിയായില്ല. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് ദിവസം വി എസ് ടിപിയുടെ വീട്ടില്‍ പോയത് തെറ്റെന്നും പ്രമേയം പറയുന്നു. മാധ്യമങ്ങള്‍ ഇത് വലിയ പ്രചരണമാക്കിയെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പ്രമേയം അവതരിപ്പിച്ചത്. പറ്റിയ തെറ്റുകള്‍ വി എസ് ജനങ്ങളോട് പറയുമെന്നും കാരാട്ട് സംസ്ഥാന കമ്മിറ്റിയില്‍ വ്യക്തമാക്കി.
എല്ലാവരേയും വിശ്വാസത്തിലെടുക്കാന്‍ സംസ്ഥാന നേത്യത്വം തയ്യാറാകണം. വിവാദപ്രസംഗം നടത്തിയ എം എം മണിക്കെതിരെ ഉചിതമായ നടപടി സംസ്ഥാന നേത്യത്വം എടുത്തില്ല. എസ് എന്‍ സി ലാവ്ലിന്, എ ഡി ബി തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ വിഷയങ്ങളില്‍ ഇനി ചര്‍ച്ച വേണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: