ലക്ക്നൗ: ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ട ബലാത്സംഗത്തിനിരയായ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. 35കാരിയായ യുവതിയ്ക്ക് നേരെ ഇത് നാലാം തവണയാണ് ആസിഡ് ആക്രമണമുണ്ടാകുന്നത്. ലക്ക്നൗവില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്.
രാത്രി എട്ടിനും ഒമ്പതിനും ഇടയില്‍ യുവതി വെള്ളമെടുക്കാന്‍ ഹോസ്റ്റലില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ആസിഡ് എറിയുകയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ യുവതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥന് ഹോസ്റ്റലില്‍ ഉണ്ടായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് മുഖത്തിന്റെ വലതുഭാഗത്ത് പൊള്ളലേറ്റ യുവതി ലക്ക്നൗവിലെ കിങ്ങ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ചികിത്സയിലാണ്.
ഈ വര്‍ഷം മാര്‍ച്ചിലും യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ലക്ക്നൗവില്‍ നിന്നും റായ്ബറേലിയിലെ വീട്ടിലേക്ക് മടങ്ങവേ യുവതിയെ ഒരു പോലീസ് ഉദ്യോഗസ്ഥന് അബോധാവസ്ഥയില്‍ ട്രെയിനില്‍ കണ്ടെത്തി. രണ്ട് പേര് ചേര്‍ന്ന ട്രെയിനില്‍ വച്ച് യുവതിയെ ആക്രമിക്കുകയും ബലമായി ആസിഡ് കുടിപ്പിക്കുകയുമായിരുന്നു. അന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തി യുവതിയെ സന്ദര്‍ശിക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തിരുന്നു.
2008ല്‍ റായ്ബറേലിയില്‍ വച്ചാണ് രണ്ടു കുട്ടികളുടെ അമ്മയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നത്. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ അന്ന് അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 2011ല്‍ യുവതിയ്ക്ക് നേരെ ആദ്യ ആസിഡ് ആക്രമണമുണ്ടായി. 2013ല്‍ യുവതിയ്ക്ക് നേരെ വീണ്ടും ആസിഡ് ആക്രമണമുണ്ടായി. അന്നും മുഖത്തിനാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: