പുനലൂര്‍: ജിഎസ്ടി പ്രാബല്യത്തിലായതോടെ ആര്യങ്കാവില്‍ ഇനി ആളൊഴിയും. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിനും ഇതോടെ അറുതിയാകും. ശാപമോക്ഷമാകുന്നത് ശബരിമലയ്ക്ക് പോകുന്ന അയ്യപ്പന്മാര്ക്കാകും.
സംസ്ഥാനത്തെതന്നെ ഏറ്റവും തിരക്കേറിയ ചെക്ക്പോസ്റ്റാണ് ആര്യങ്കാവിലേത്. വനംവകുപ്പിന്റെ ചെക്ക്പോസ്റ്റും കടന്ന് ആര്യങ്കാവ് ടൗണിലെത്തിയാല്‍ വാണിജ്യനികുതി, എക്സൈസ് ചെക്ക്പോസ്റ്റുകളില്‍ മണിക്കൂറുകളാണ് വാഹനങ്ങള്‍ പിടിച്ചിടുന്നത്. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ആര്യങ്കാവിന് പുറമേ തെന്മലയില് മൃഗസംരക്ഷണവകുപ്പിന്റെ ചെക്ക് പോസ്റ്റുമുണ്ട്. അതിര്‍ത്തികള്‍ കടന്ന് ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും പോകുന്നത്.
നാഷണല്‍പെര്‍മിറ്റ് ലോറികള്‍ ഏറെ കടന്നുപോകുന്ന ഇവിടെ സ്പിരിറ്റ് കടത്തിന്റെ കേന്ദ്രമായിരുന്നു. അയ്യപ്പഭക്തരില്‍നിന്ന് അധികഫീസ് ചുമത്തുന്നതിന്റെ പേരില്‍ ഏറെ വിവാദത്തിലായ ചെക്ക് പോസ്റ്റുകളാണ് ഇവ. ജിഎസ്ടി പ്രാബല്യത്തിലായതോടെ ഇനി വാണിജ്യനികുതി ചെക്ക്പോസ്റ്റില്‍ തിരക്കുണ്ടാവില്ല. സംശയമുണ്ടെങ്കില്‍ ഏത് വാഹനവും എക്സൈസ് ചെക്ക്പോസ്റ്റില്‍ പരിശോധന ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: