ആലപ്പുഴ: റോഡുകളുടെ അരികുകളില്‍ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തോന്നും പോലെ, പലതും യാത്രക്കാരെ വഴി തെറ്റിക്കുന്നു.
അധികൃതര്‍ അടക്കമുള്ളവര്‍ അനധികൃതമായും അപകടകരമായും സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്യാനും അവ വീണ്ടും സ്ഥാപിക്കാതിരിക്കാനും നടപടികള്‍ വേണമെന്ന് ആവശ്യം ഉയരുന്നു. ഭൂരിഭാഗം ട്രാഫിക് നിയന്ത്രണ, സൂചന, സ്ഥലനാമ ബോര്‍ഡുകളും മാനദണ്ഡങ്ങള്‍ അനുസരിച്ചോ യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തിലോ അല്ല സ്ഥാപിച്ചിട്ടുള്ളത്.
കൂടാതെ മിക്കവയും അനുചിത സ്ഥാനങ്ങളിലും വിചിത്രമായ രീതികളിലുമാണ്. കൂടാതെ പലതും സ്വകാര്യ സ്ഥാപനങ്ങള്‍ സ്പോണ്സര് ചെയ്യുന്നവ ആയതിനാല്‍ സൂചനയേക്കാള്‍ അവയില്‍ പരസ്യത്തിനാണ് മുന്‍ഗണന. അല്ലെങ്കില്‍ അവയില്‍ പോസ്റ്റര്‍ പതിച്ചിരിക്കും. പോലീസ് വക വഴിതിരിച്ചു വിടല്‍ ബോര്‍ഡുകള്‍ പോലും യഥാസ്ഥാനങ്ങളിലല്ല. മരങ്ങളില്‍ ആണിയടിച്ചോ എവിടെയങ്കിലും കെട്ടിവച്ചോ ഉറപ്പിച്ച് ഉത്തരവാദിത്വം ഒഴിവാക്കുകയാണ് പതിവ്.
മുന്‍കൂട്ടി വിവരം അറിയിക്കത്തക്ക വിധം സൂചന ലഭ്യമാകത്തക്ക രീതിയില്‍ മുന്നോട്ടു നീക്കി റോഡിന്റെ ഇടതുവശത്തു സ്ഥാപിക്കേണ്ടവ തോന്നിയതു പോലെ എവിടെയെങ്കിലുമാണ് സ്ഥാപിക്കുന്നത്.
റോഡിലും നടപ്പാതയിലും പാലത്തിലും വിലങ്ങനെ കെട്ടിവയ്ക്കുന്ന ബോര്‍ഡുകളുടെ മൂലകളും കൊടിക്കാലുകളുടെ അറ്റവും കാല്‍നടക്കാരുടെ മുഖത്തും കണ്ണിലും കൊണ്ട് ദിവസേന അപകടങ്ങള്‍ക്ക് ഇടയാക്കുന്നതായി തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: