ധാക്ക: സ്ഫോടനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ട മൂന്നു വനിതാ ചാവേറുകളെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തു. ആര്‍ട്ടിസാന്‍സ് ബേക്കറി ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികാചരണ വേദിയില്‍ ചാവേര്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ ഉദ്ദേശ്യം . കുറച്ചു കാലമായി പോലീസിന്റെ നിരീക്ഷണത്തിലുള്ള ഇസ്ലാമിക ഭീകര സംഘടനയിലെ അംഗങ്ങളാണിവര്‍.
ഒരു വര്‍ഷം മുമ്പ് ധാക്കയിലെ നയതന്ത്ര മേഖലയിലെ ചാവേര്‍ ആക്രണത്തില്‍ 22 പേര് കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തില്‍ ജീവന് നഷ്ടപ്പട്ടവരുടെ ബന്ധുക്കള്‍ പൂക്കള്‍ അര്‍പ്പിക്കാനായി ഈ പ്രദേശത്ത് ഒന്നു കൂടിയപ്പോള്‍ വീണ്ടും ആക്രമണം നടത്താനാണ് ഇവര്‍ തയാറെടുത്തത്.
ഇതെക്കുറിച്ചു സൂചന കിട്ടിയ പോലീസിന്റെ അന്വേഷണത്തില്‍ ബംഗ്ലാദേശ് ജമായത്തുള്‍ മുജാഹിദ്ദീന്‍ എന്ന സംഘടനയുടെ ധാക്കയില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള ഖുഷിദ ജില്ലയിലെ ഭെരാമാര പട്ടണത്തിലുള്ള കേന്ദ്രത്തില്‍ പോലീസ് എത്തിയപ്പോഴാണ് മൂന്നു വനിതാ ചാവേറുകള്‍ അറസ്റ്റിലായത്. സംഘടനയുടെ ഇപ്പോഴത്തെ മേധാവി അയ്യൂബ് ബച്ചുവിന്റെ ഭാര്യ 30കാരിയായ തിതി ഖാട്ടുണ്‍ ആണ് അറസ്റ്റിലായവരില്‍ ഒരാള്‍. പോലീസ് ഇവരു
ടെ താവളത്തില്‍ എത്തുമ്പോള്‍ മൂന്നുപേരും ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ ധരിച്ചിരുന്നു.
കീഴടങ്ങാന്‍ ആവശ്യപ്പെപ്പോള്‍ സ്ഫോടനം നടത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു കുഞ്ഞുങ്ങളെ താവളത്തില്‍ നിന്നു രക്ഷിച്ചു.
പത്തു കിലോ വെടിമരുന്നും ചാവേറുകള്‍ അണിയുന്ന വസ്ത്രങ്ങളും ഒരു പിസ്റ്റലും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: