ന്യൂദല്‍ഹി: പശു സംരക്ഷണത്തിന്റെ പേരില്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്ന ഒരാളെയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
സര്‍ക്കാര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിയമം കയ്യിലെടുക്കേണ്ട ആവശ്യമില്ല. നിരപരാധികള്‍ക്കെതിരെ നടപടിയുണ്ടാകില്ല. എന്നാല്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും, അദ്ദേഹം വ്യക്തമാക്കി. അനധികൃത അറവുശാലകള്‍ അടച്ച സംഭവത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സുപ്രീംകോടതിയുടെയും നിര്‍ദ്ദേശം നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
നിയമപരമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. മുത്തലാഖ് വിഷയത്തില്‍ മുസ്ലിം സമുദായം തന്നെ പരിഹാരം കാണുന്നതാണ് ഉചിതം. ഇത് സാമൂഹ്യ പ്രശ്നമാണ്. മുസ്ലിം സ്ത്രീകള്‍ ഇതിനെതിരെ രംഗത്തുവരുന്നത് സ്വാഗതാര്‍ഹമാണ്, ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: