ജെറുസലേം: അഴിമതിക്കേസില്‍ ജയിലിലായിരുന്ന ഇസ്രയേലിന്റെ മുന്‍ പ്രധാനമന്ത്രി എഹുദ് ഒല്‍മെര്‍ട്ടിനെ മോചിപ്പിച്ചു. 27 മാസത്തെ തടവിനാണ് ശിക്ഷിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പരോള്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ജയിലില്‍ നിന്നു വിട്ടയച്ചത്.
രാമള്ളയിലെ മാസ്സിയാഹു ജയിലിലാണ് 71കാരനായ ഒല്‍മെര്‍ട്ടിനെ പാര്‍പ്പിച്ചിരുന്നത്.
റിയല്‍ എസ്റ്റേറ്റ് രംഗത്ത് നടത്തിയ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 2014ല്‍ ഒല്‍മെര്‍ട്ടിനെ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. ജെറുസലേം മേയര്‍, വാണിജ്യ മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചതിനു ശേഷമാണ് 2006ല്‍ ഒല്‍മെര്‍ട്ട് പ്രധാനമന്ത്രിയായത്.
ഇനിയുള്ള മാസങ്ങളില്‍ സാമൂഹ്യസേവനം നടത്തണം, മാസത്തില്‍ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത് എന്നീ നിബന്ധനകളോടെയാണ് ഒല്‍മെര്‍ട്ടിനെ മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: