തൃശൂര്‍: കേരളത്തിലെ മദ്യവിപത്തിനെതിരെ ഹിന്ദുസമൂഹം ഒന്നായി രംഗത്തുവരണമെന്ന് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന ഹിന്ദുസാമുദായിക സംഘടനകളുടെ നേതൃയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. മദ്യത്തിന്റെ ഏറ്റവും വലിയ വിപത്ത് അനുഭവിക്കുന്നത് ഹിന്ദുസമൂഹമാണ്. മദ്യംമൂലം ആത്മഹത്യയും കുടുംബബന്ധങ്ങളുടെ തകര്‍ച്ചയും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഹിന്ദുസമൂഹമാണ്.
തങ്ങളുടെ തൊഴിലുകള്‍ കാലത്തിനനുസരിച്ച് മാറ്റാത്തതാണ് സാമ്പത്തിക പിന്നാക്കാവസ്ഥക്ക് പ്രധാനകാരണം. കേരളത്തില്‍ പുറമ്പോക്കുകളില്‍ താമസിക്കുന്ന ആളുകളില്‍ എണ്‍പത് ശതമാനവും ഹിന്ദുക്കളാണ്. ഹിന്ദുസമൂഹത്തിലെ ജാതി വിവേചനത്തില്പ്പെട്ട ചില തീവ്രവാദ സംഘടകളുടെ ശ്രമങ്ങള്‍ക്കെതിരെ ജാഗരൂഗരായിരിക്കണം.
ഹിന്ദുഐക്യവേദി-സാമൂഹ്യനീതി കര്‍മ്മസമിതി ചെയര്‍മാനായി പട്ടികജാതി – വര്‍ഗ്ഗവിഭാഗം ജില്ലാട്രഷറര്‍ സി.സി.ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. കണ്‍വീനറായി രാജന് കുറ്റുമുക്കിനേയും, സഹകണ്‍വീനറായി എസ്എന്‍ഡിപി സെക്രട്ടറി കെ.എ.ബാലനേയും തെരഞ്ഞെടുത്തു.
യോഗത്തില്‍ താലൂക്ക് പ്രസിഡണ്ട് രാജന് കുറ്റുമുക്ക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ക്യാപ്റ്റന്‍ സുന്ദരന്‍, സംസ്ഥാന സെക്രട്ടറി അഡ്വ. രമേശ് കൂട്ടാല, സംസ്ഥാനകമ്മിറ്റിയംഗം മധുസൂധനന് കളരിക്കല്‍, ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി, മഹിള ഐക്യവേദി സംസ്ഥാന സെക്രട്ടറി സംഗീത കൂട്ടാല, താലൂക്ക് ജനറല്‍ സെക്രട്ടറി മണികണ്ഠന് ചേര്‍പ്പ്, സെക്രട്ടറി നന്ദന് കൊള്ളന്നൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: