തൃശൂര്‍: ജില്ലയില്‍ ഒരുമാസത്തിനിടയില്‍ ഇരുന്നൂറ്റിയന്പതോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജൂണ്‍ മാസം മാത്രമാസം മാമ്രുള്ള കണക്കാണിത്.
കഴിഞ്ഞദിവസം ജില്ലയില്‍ 15 പേര്‍ക്ക് ഡെങ്കിപ്പനിയും, 5 പേര്‍ക്ക് എച്ച വണ്‍ എന്‍ വണും ഒരാള്‍ക്ക് മലമ്പനിയും സ്ഥിരീകരിച്ചു. ഇലഞ്ഞിപ്ര, തൃശൂര്‍, ഒല്ലൂര്‍, തൈക്കാട്, പാറളം, പുത്തൂര്‍, മുള്ളൂര്‍ക്കര, ഒല്ലൂക്കര എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കോലഴി, വരവൂര്‍, തൃശൂര്‍, കാരിക്കാട്, അന്തിക്കാട് എന്നിവിടങ്ങളിലാണ് എച്ച്.വണ്‍ എന്‍.വണ്‍. സ്ഥിരീകരിച്ചത്. ആനന്ദപുരം സ്വദേശിക്കാണ് മലമ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്നലെ മാത്രംജില്ലയില് 957 പേര് പനി ബാധിച്ച് ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ.കെ. സുഹിത അറിയിച്ചു. 13 പേര്‍ക്ക് ഡെങ്കിപ്പനി 109 പേര്‍ക്ക് വയറിളക്കം മൂന്ന് പേര്‍ക്ക് ചിക്കന്‍പോക്സ് എന്നിവ സ്ഥിരീകരിച്ചു.
തൃപ്രയാര്‍ 3, പെരിഞ്ഞനം 2, പൊറത്തിശ്ശേരി മുണ്ടൂര്‍ വരന്തിരപ്പള്ളി ഒല്ലൂര്‍ കൂര്‍ക്കഞ്ചേരി , തൃശൂര്‍ തായിക്കാട്, തിരുവില്വാമല എന്നിവിടങ്ങളില്‍ ഒന്നു വീതം ഡെങ്കിപ്പനി കേസുകള്‍ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: