പുള്ള്: കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ രണ്ട് പേര് ചേറില്‍ കാല് താഴ്ന്നുപോയതിനെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിമരിച്ചു.പുള്ള് പാലമുറ്റത്ത് അന്തോണി മകന് അജേഷ് (28) ആലപ്പാട് പതിയത്ത് മനു മകന് ആദര്‍ശ് (19) എന്നിവരാണ് മരിച്ചത്.മനു ഡിഗ്രി വിദ്യാര്‍ത്ഥിയും അജേഷ് ഗള്‍ഫില്‍ നിന്ന് ലീവിന് എത്തിയയാളുമാണ്.ഞായറാഴ്ച ഉച്ചതിരിഞ്ഞ് 5 മണിയോടെ ചാഴൂര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുള്ളിലെ വടക്കേകുളത്തില് സുഹൃത്തുക്കളായ അഞ്ച് പേര് ചേര്‍ന്ന് കുളിക്കാനിറങ്ങിയതായിരുന്നു.കുളത്തിന്റെ ആള്‍മറയുടെ മുകളില്‍ നിന്ന് ചാടി കുളിക്കുന്നതിനിടെ അജേഷും മനുവും ആറ് മണിയോടെ ചേറില്‍ താഴ്ന്നുപോയി.ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും സമീപവാസികളും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇരുവരെയും കരക്കെത്തിച്ചത്.ഒരാളെ ഒളരി മദര്‍ ആശുപത്രിയിലും മറ്റൊരാളെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.അജേഷിന്റെ മാതാവ് ജെസ്സി..സഹോദരി.അജി.. ആദര്‍ശിന്റെ മാതാവ് രജിത.സഹോദരന് ആദിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: