മോസ്ക്കോ: യുറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് കോണ്‍ഫെഡറേഷന്‍ കപ്പില്‍ മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലില്‍ അവര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മെക്സിക്കോയെ പരാജയപ്പെടുത്തി.
പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും സെല്‍ഫ് ഗോള്‍ വഴങ്ങുകയും ചെയ്ത പോര്‍ച്ചുഗല്‍ ശക്തമായ തിരിച്ചുവരവിലൂടെയാണ് വിജയം നേടിയത്. എക്സ്ട്ര ടൈമില്‍ ആഡ്രിയന് സില്‍വയാണ് സ്പോട്ട് കിക്കിലൂടെ നിര്‍ണായക ഗോള്‍ നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു.
ആദ്യ പകുതിയില്‍ ആഡ്രിയന് പെനാല്‍റ്റി നഷ്ടപ്പെടുത്തി.54-ാം മിനിറ്റില്‍ ലൂയിസ് നെറ്റോയുടെ സെല്‍ഫ് ഗോളില്‍ പോര്‍ച്ചുഗല്‍ പിന്നിലായി.രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെപ്പ് നേടിയ ഗോളില്‍ പോര്‍ച്ചുഗല്‍ മെക്സിക്കോയ്ക്ക് ഒപ്പമെത്തി (1-1). നായകന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കൂടാതെയാണ് പോര്‍ച്ചുഗല്‍ മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: