കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനെ ഈ മാസം പത്തിന് പ്രഖ്യാപിക്കുമെന്ന് ക്രിക്കറ്റ് ഉപദേശക സമിതി അംഗം സൗരവ് ഗാംഗുലി പറഞ്ഞു. എംസിസി ലോക ക്രിക്കറ്റ് കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ലണ്ടനിലേയ്ക്ക പുറപ്പെടും മുമ്പ് പത്രക്കാരോട് സംസാരിക്കുകയായിരുന്നു ഗാംഗുലി.
ഇന്ത്യന്‍ കോച്ചിനെ തെരഞ്ഞെടുക്കാനുളള അഭിമുഖം മുംബൈയില്‍ പത്തിനു നടക്കുമെന്ന് ഗാംഗുലി പറഞ്ഞു. സച്ചിന് ടെന്‍ഡുല്‍ക്കറും ഗാംഗുലിയും ലക്ഷ്മണും അടങ്ങുന്ന ഉപദേശകസമിതിയാണ് കോച്ചിനെ തെരഞ്ഞെടുക്കുക. കോച്ചാകുന്നതിന് അപേക്ഷ നല്കുന്ന അവസാന തീയ്യതി ഈ മാസം ഒമ്പതാണ്. അനില്‍ കുംബ്ലെ രാജിവെച്ചതിനെ തുടര്‍ന്നാണ് അപേക്ഷ സ്വീകരിക്കുന്നത് നീട്ടിയത്.
ഇന്ത്യന്‍ ടീമിന്റെ മുന്‍ ഡയറക്ടറായ രവി ശാസ്ത്രി കോച്ചാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വീരേന്ദ്ര സെവാംഗ്, ലാല്‍ചന്ദ് രാജ്പുത്, ഡോഡ ഗണേഷ് , ടോം മൂഡി, റിച്ചാര്‍ഡ് പൈബസ് എന്നിവരും അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: