മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ദയനീയ തോല്‍വിക്ക് കാരണം ഒത്തുളകളിയാണെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവ്ലെ ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദളിത് പാര്‍ട്ടിയായ ആര്‍പിഐയുടെ നേതാവാണ് രാംദാസ്. ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫയിലുടനീളം ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഫൈനലില്‍ പാക്കിസ്ഥാനോട് മാത്രമാണ് പ്രകടനം മോശമായത്. അതിനാല്‍ ഇതില്‍ ഒത്തുകളി നടന്നന്നെന്നാണ് തന്റെ ബലമായ വിശ്വാസമെന്ന് മന്ത്രി പറഞ്ഞു.
പാക്കിസ്ഥാനോട് ഇന്ത്യ 180 റണ്‍സിനാണ് തോറ്റത്. തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടുന്ന ക്യാപ്റ്റന്‍ കോഹ് ലിയും റണ്സ്വാരിക്കൂട്ടുന്ന യുവരാജ്സിങ്ങുമൊക്ക പാക്കിസ്ഥാനെതിരെ തോല്‍ക്കാനായി കളിക്കുന്നതുപോലെയാണ് തോന്നിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും സംവരണം ഏര്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നരേന്ദ്ര മോദി മന്ത്രിസഭയില്‍ സാമൂഹ്യനീതി വകുപ്പ് സഹമന്ത്രിയാണ് രാംദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: