ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തോല്‍വി. വിന്‍ഡീസ് ഉയര്‍ത്തിയ ദുര്‍ബല വിജയലക്ഷ്യമായ 189 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 11 റണ്‍സിന് തോൽക്കുകയായിരുന്നു.
49.4 ഓവറില്‍ 178 റണ്‍സിന് ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിര തകരുകയായിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസിന് വിജയം സമ്മാനിച്ചത്. അജിങ്ക്യ രഹാനെയും (91 പന്തില്‍ 60) എം.എസ് ധോണിയും (114 പന്തില്‍ 54) അര്‍ധ സെഞ്ചുറി നേടി പൊരുതിയെങ്കിലും വിജയിക്കാൻ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: