ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെയും നാദിര്‍ഷയെയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. ദിലീപിനെതിരെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് കിട്ടിയതായാണ് സൂചന. ജയിലില്‍ നിന്നുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍വിളിയെ കുറിച്ചും കത്തിനെക്കുറിച്ചും പള്‍സര്‍ സുനിയെക്കുറിച്ചും ഇരുവരും നല്‍കിയത് വ്യത്യസ്ത മൊഴികളായിരുന്നു. ഇതും വീണ്ടും ചോദ്യം ചെയ്യലിന് കാരണമായിട്ടുണ്ട്.
എന്നാല്‍ ചോദ്യം ചെയ്യല്‍ എപ്പോള്‍ വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ദിലീപും നാദിര്‍ഷയും നല്കുന്ന മൊഴികളില്‍ പലതരത്തിലുമുള്ള വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ ലൊക്കേഷനുകളില്‍ ഒന്നും പള്‍സര്‍ സുനി എത്തിയിട്ടില്ല. തനിക്ക് പള്‍സര്‍ സുനിയെ അറിയില്ല, തുടങ്ങിയ നിലപാടാണ് ദിലീപ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ദിലീപ് പറയുന്ന കാര്യങ്ങള്‍ അന്വേഷണ സംഘം പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
പൾസർ സുനിയുടെ ഫോൺ രേഖകൾ പരിശോധിച്ച അന്വേഷണ സംഘത്തിന് ഇയാൾ വിളിച്ച നാല് നമ്പരുകൾ കിട്ടിയിട്ടുണ്ട്. ഈ നമ്പരുകളിലേക്ക് പൾസർ സുനിയുടെ കോൾ വന്നയുടൻ ദിലീപിന്റെ മാനേജർക്ക് തിരികെ വിളിവന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ നാല് നമ്പരുകളുടെ ഉടമസ്ഥരെ കണ്ടെത്താനാണ് ഇപ്പോൾ പോലീസ് ശ്രമിക്കുന്നത്. ഈ നമ്പരുകളിലേക്ക് വിളിച്ചത് താനല്ലെന്നും ദിലീപാണെന്നും മാനേജർ അപ്പുണ്ണി മൊഴി നൽകിയിട്ടുണ്ട്. നവംബർ 23 മുതൽ നടി ആക്രമിക്കപ്പെട്ടത് വരെയുള്ള ദിവസങ്ങളിൽ ഈ നമ്പരുകളിലേക്ക് നിരന്തരം കോളുകൾ വന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് പോലീസ് മേധാവിയുടെ നിര്‍ദ്ദേശവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: