പാട്ന: പ്രതിപക്ഷ കക്ഷികളുടെ ഭിന്നിപ്പിന് ഉത്തരവാദി കോണ്‍ഗ്രസാണെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍.
ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ ചുമതലയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്താന്‍ അജണ്ട തയാറാക്കേണ്ടത്. എന്നാല്‍ ഇത്തരമൊരു അജണ്ടയെ അടിസ്ഥാനമാക്കിയല്ല പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടു പോകുന്നതെന്നും ബിഹാറിലെ പാര്‍ട്ടിലെ എക്സിക്യൂട്ടീവ് യോഗത്തില്‍ നിതീഷ് കുമാര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലും ആസാമിലും രാഷ്ട്രപതി തെരഞ്ഞെടുപ്പിലും മറ്റു കക്ഷികളെ വിശ്വാസത്തിലെടുക്കാന്‍ കോണ്‍ഗ്രസ് കാണിച്ച അലംഭാവമാണ് ഐക്യത്തിന് തിരിച്ചടിയായതെന്നും നിതീഷ് ചൂണ്ടിക്കാട്ടി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി താനായിരിക്കുമെന്ന അഭ്യൂഹങ്ങളും നിതീഷ് കുമാര്‍ തള്ളി.
രാഷ്ട്രപതി തെരഞ്ഞൈടുപ്പില്‍ നിതീഷ് കുമാറിന്റെ പിന്തുണ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനാണ്. ഇത് പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭിന്നതയുണ്ടാക്കിയിരുന്നു. ബിഹാര്‍ സര്‍ക്കാരിന്റെ സഖ്യകക്ഷിയായ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാ കുമാറിനാണ് പിന്തുണ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: