ചവറ: പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ് കളരി ചക്കനാല്കുളം ഡെങ്കിപ്പനി ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
കുളത്തില്‍ നാട്ടുകാര്‍ മാലിന്യം തള്ളി ഇവിടം കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുകയാണ്. സ്കൂള്‍കുട്ടികള്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്ന റോഡിനോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള കുളത്തിന് പാര്ശ്വഭിത്തിയില്ലതെ നിറഞ്ഞൊഴുകിയ റോഡും കുളവും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ വെള്ളക്കെട്ടായി കിടക്കുന്നതിനാല്‍ അപകടം ഇവിടെ പതിവാണ്.
ഈ ഭാഗത്ത് മതിയായ വെളിച്ചമില്ലാത്തതിനാല്‍ രാത്രിയില്‍ ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ കുളം തിരിച്ചറിയാതെ വെള്ളത്തില്‍ വീണ് അപകടത്തില്‍പെടുന്നത് പതിവ് സംഭവമാണ്. ദൂരെ നിന്നുപോലുമുള്ള ആളുകള്‍ മാലിന്യം തള്ളുന്നത് ഇവിടെയാണ്. ഡെങ്കിപ്പനിയും പകര്‍ച്ചപനിയും പടര്‍ന്ന് പിടിച്ച് നിരവധി പേരാണ് ചവറയില്‍ മരണപെട്ടത്. കുളത്തില്‍ മാലിന്യം തള്ളുന്നതിനാല്‍ പ്രദേശത്ത് കൊതുകുശല്യവും ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. കുളം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഏറ്റെടുത്ത് സൈഡ്വാള്‍ നിര്‍മ്മിച്ച് പ്രദേശവാസികളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കുളം രണ്ടുപേരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്നും നിരവധിതവണ കുളം വൃത്തിയാക്കണമെന്ന് ഉടമസ്ഥരോട് ആവശ്യപ്പെട്ടതായും തുടര്‍ന്ന് അടിയന്തിരനടപടി കൈകൊള്ളാന്‍ ഇവര്‍ക്ക് പഞ്ചായത്ത് നോട്ടീസ് നല്‍കുമെന്നും വാര്‍ഡംഗം അയ്യപ്പന്‍പിള്ള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: