ഇടുക്കി: നായാട്ട് സംഘത്തോടൊപ്പം പോയ മധ്യവയസ്കനെ സ്വകാര്യ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാകതമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. വണ്ടിപ്പെരിയാര്‍ അമ്പത്തിയഞ്ചാം മൈല്‍ സ്വദേശി കുട്ടന് എന്ന കല്ലൂപറമ്പില്‍ ഷാജി (48) യെയാണ് ഇന്നലെ പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാരയ്ക്കാട്ട് ജ്വല്ലറി ഉടമ മാത്തച്ചന് എന്നയാളുടെ ഉമസ്ഥതയിലുള്ള ഏലം എസ്റ്റേറ്റിലാണ് ജഡം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ദൂരെനിന്നാണ് ഷാജിക്ക് വെടിയേറ്റതെന്ന് വ്യക്തമായി. മാത്തച്ചനൊപ്പം ഷാജി വേട്ടയ്ക്ക് പോകാറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എസ്റ്റേറ്റിനുള്ളിലെ ബംഗ്ലാവില്‍ ഇവര്‍ ഒത്തുകൂടി മദ്യപിക്കാറുമുണ്ട്. കഴിഞ്ഞ ദിവസവും മാത്തച്ചനൊപ്പം ഷാജി എസ്റ്റേറ്റിലേക്ക് പോയിരുന്നു. മാത്തച്ചന്റെ ഭാര്യയും എസ്റ്റേറ്റില്‍ എത്തിയിരുന്നു. മാച്ചത്തനും ഭാര്യയും ഒളിവില്‍ പോയതോടെയാണ് പോലീസിന് സംശയം ഏറിയത്. ഇവരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കട്ടപ്പന ഡിവൈഎസ്പി രാജ്മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവം കൊലപാകമാണെന്നും കരുതിക്കൂട്ടിയാണോ അബദ്ധത്തില്‍ സംഭവിച്ചതാണോയെന്നുമാണ് പോലീസ് ഇനി കണ്ടെത്തേണ്ടത്. മാത്തച്ചനെയും ഭാര്യയെയും കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം നടത്തുകയാണ് പോലീസ്. മാത്തച്ചനൊപ്പം എസ്റ്റേറ്റില്‍ കുമളി സ്വദേശിയും ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: