കായംകുളം: റെയില്‍വേ പാളത്തില്‍ ഉരുക്കു ബോളുകള്‍ നിറച്ച ഇരുമ്പു പെട്ടി വച്ച് വന്‍ അട്ടിമറിക്കു ശ്രമിച്ച സംഭവത്തില്‍ ആര്‍പിഎഫിനൊപ്പം ലോക്കല്‍ പോലീസും അന്വേഷണം ഊര്‍ജ്ജിതമാക്കി.
കായംകുളം സ്റ്റേഷന് തെക്ക് ചേരാവള്ളി ലവല്‍ ക്രോസിനു സമീപമാണ് പാളത്തില്‍ ഉരുക്കുപാളികള്‍ നിറച്ച ഇരുമ്പ് പെട്ടി വച്ച് അട്ടിമറിക്ക് ശ്രമിച്ചത്. ആക്രിക്കടകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. പാളത്തില്‍ വച്ചിരുന്നത് പഴയ ഇരുമ്പ് പെട്ടി ആയിരുന്നതിനാല്‍ ആക്രിക്കടകളില്‍ നിന്ന് കൈവശപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് പോലീസ്.
ആര്‍പിഎഫ് അസി. കമ്മീഷണര്‍ റ്റി.എസ്. ഗോപകുമാര്‍, കൊല്ലം സിഐ ആര്. എസ്. രാജേഷ്, എസ്ഐ മീന എന്നിവരടങ്ങുന്ന സംഘം സംശയമുള്ളവരെ ചോദ്യം ചെയ്തുവരികയാണ്. നേരത്തെയും ഇതേ സ്ഥലത്ത് തീവണ്ടി അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു. ഈ സംഭവങ്ങള്‍ക്ക് തമ്മില്‍ ബന്ധമുണ്ടെന്ന വിശ്വാസത്തിലാണ് ആര്‍പിഎഫ്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ തിരുവനന്തപുരം – ചെന്നൈ സൂപ്പര്‍ എക്സ്പ്രസ് കടന്നുപോകവെയായിരുന്നു സംഭവം. ട്രെയിന്‍ ഇടിച്ച് പെട്ടി തെറിച്ച് പോയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ട്രാക്കിനു സമീപം സ്ഥാപിച്ചിരുന്ന പഴയ സിഗ്നല്‍ ഇലക്ട്രിക്കല്‍ ബോക്സാണ് ട്രാക്കില്‍ കയറ്റിവച്ചത്. ഇതിന് നൂറുകിലോയോളം തൂക്കം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: