കോട്ടയം: ശുചിത്വവും ആരോഗ്യപൂര്‍ണ്ണവുമായ ഭാരതം കെട്ടിപ്പടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ തുക വിനിയോഗിക്കാതെ പാഴാക്കിക്കളഞ്ഞ സംസ്ഥാന ആരോഗ്യവകുപ്പുമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്.
പനിബാധിതരായി മരണമടയുന്ന ജനങ്ങളുടെ എണ്ണം ഏറിവരുന്നതിനെതിരെ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഡിഎംഒ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുചിത്വമില്ലായ്മാണ് കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമാകുന്നത്. മഴക്കാലപൂര്‍വ്വ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പനിബാധിതരായി ജനങ്ങള്‍ നെട്ടോട്ടം ഓടുമ്പോള്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കാന്‍പോലും സര്‍ക്കാരിനായിട്ടില്ല. ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന ആരോഗ്യവകുപ്പ് മന്ത്രി രാജിവച്ച് കേരള ജനതയോട് മാപ്പുപറയണമെന്നും രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി. സുരേഷ്, ലിജിന്‍ ലാല്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്. മുരളീധരന്, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ. നോബിള്‍ മാത്യു, ടി.എന്‍. ഹരികുമാര്‍, അഡ്വ. എം.എസ്. കരുണാകരന്, ജില്ലാ സെക്രട്ടരിമാരായ സി.എന്‍. സുഭാഷ്, കെ.പി. ഭുവനേശ്, എം.വി. ഉണ്ണികൃഷ്ണന്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ എം.എസ്. വിശ്വനാഥന്, ബിനു ആര്. വാര്യര്‍, സുധീപ് നാരായണന്, വി.സി. അജികുമാര്‍, പി.എസ്. ഹരിപ്രസാദ്, കെ.ജി. ജയചന്ദ്രന്, സോമശേഖരന്‍ തച്ചേട്ട്, യുവമോര്‍ച്ച നേതാക്കളായ അഖില്‍ രവീന്ദ്രന്, ലാല്‍കൃഷ്ണ, രവീന്ദ്രനാഥ് വാകത്താനം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: