കോട്ടയം: സ്വാമി ഉദിത് ചൈതന്യയ്ക്ക് സമ്പൂര്‍ണ്ണ സംരക്ഷണം നല്കി പ്രഭാഷണത്തിന് വേദിയൊരുക്കുമെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരിസദസ്യന്‍ അഡ്വ. ശങ്കര്‍റാം. തിരുവാര്‍പ്പ് ക്ഷേത്രപരിസരത്ത് പ്രഭാഷണത്തിനെത്തിയ ഉദിത് ചൈതന്യയെ വേദിയില്‍ കയറി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെ്യ്യുകയായിരുന്നു.
ശബരിമലയില്‍ കൊടിമാരം കേടുവരുത്തിയപ്പോള്‍ പ്രതികരിക്കാതിരിക്കുകയും മൂന്നാറില്‍ കയ്യേറ്റഭൂമിയിലെ കുരിശ് സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് പിഴുതുമാറ്റിയപ്പോള്‍ നെഞ്ചുവേദനിക്കുകയും ചെയ്ത കേരളത്തിലെ ഭരണാധികാരികളെക്കുറിച്ച് സ്വാമി പ്രതിപാദിച്ചതാണ് സിപിഎമ്മിന്റെ പ്രതിഷേധത്തിനു കാരണമായത്.
സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ പോലീസിനുപോലും ക്രമസമാധാന നിയന്ത്രണമില്ലാത്ത അവസ്ഥയിലാണെന്നും ഇതേ ഗണത്തിലാണ് ഇപ്പോള്‍ തിരുവാര്‍പ്പ് കുമരകം പ്രദേശമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് മുരളീധരന് അദ്ധ്യക്ഷനായി. കെ.യു. ശാന്തകുമാര്‍, സന്തോഷ് പോള്‍, ബിന്ദു മോഹന്‍, രജി ചെറുശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ നഗരംചുറ്റി പ്രതിഷേധപ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: