എരുമേലി: പനി മൂലം നാടു മുഴുവന്‍ വിറക്കുമ്പോഴും ഹോമിയോ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ഒരു ദിവസം മാത്രം. എരുമേലിയിലെ സര്‍ക്കാര്‍ വക ഹോമിയോ ആശുപത്രിക്കാണ് ഈ ദുരവസ്ഥ. സര്‍ക്കാര്‍ ഡോക്ടറെ നിയമിച്ചെങ്കിലും രണ്ട് മാസം മുമ്പ് അവധിക്ക് പോയ ഡോക്ടര്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തി വീണ്ടും ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചതാണ് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാകാന്‍ കാരണം.
വ്യാഴാഴ്ച മാത്രം കാഞ്ഞിരപ്പളളി ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ എരുമേലിയിലെത്തുന്നതാണ് രോഗികളുടെ ഏക ആശ്വാസം. എരുമേലി പഞ്ചായത്തിലടക്കം സമീപ പഞ്ചായത്തുകളിലെ നിരവധി പേരുടെ ഏക ആശ്രയമായ ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലായതോടെ ജനങ്ങള്‍ ആശങ്കയിലാണ്. പകര്‍ച്ചപ്പനി നാടു മുഴുവനും പടരുമ്പോഴും സ്ഥിരമായി ഡോക്ടറെ നിയമിക്കാത്ത സര്‍ക്കാര്‍ അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: