സഹകരണ വകുപ്പിന്റെ കീഴിലുള്ള അഞ്ച് ബോര്‍ഡുകള്‍, കേപ്പ്, സംസ്ഥാന സഹകരണ യൂണിയന്, സഹകരണ മേഖലയിലെ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ മുന്‍ യുവജനകമ്മീഷന് ചെയര്മാന് മുന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും അട്ടിമറിച്ചു. നാളിതുവരെ പുതിയ സര്‍ക്കാര്‍ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടിട്ടുമില്ല.
ഈ വകുപ്പുകളില്‍ നാളിതുവരെ സേവനാവകാശ നിയമനം നടപ്പിലാക്കിയിട്ടില്ല, സേവനാവകാശ നിയമം നടപ്പിലാക്കിക്കൊണ്ടുള്ള ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ല. നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനും വകുപ്പുകളില്‍ സേവനാവകാശ നിയമം നടപ്പിലാക്കാനും മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഉടനെ നടപടി സ്വീകരിക്കണം.
ഇതുപോലെ കേരള കാര്‍ഷിക സര്‍വകലാശാല ക്ലാസ് ഫോര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ട് എട്ട് വര്‍ഷം കഴിഞ്ഞു, എല്‍ബിഎസ് മുഖേന ഉടനെ പരീക്ഷ നടത്തുമെന്ന് മാസങ്ങളായി പറയുന്നെങ്കിലും ഇതുവരെയും പരീക്ഷാ തീയതിപോലും തീരുമാനിച്ചിട്ടില്ല. പരീക്ഷാ തീയതി തീരുമാനിക്കാതെ ഉദ്യോഗാര്‍ത്ഥികളെ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, വിഡ്ഢികളാക്കുകയാണ്.
സംസ്ഥാനത്തെ 1600 ലധികം പ്രാഥമിക സഹകരണ ബാങ്കുകളിലെ ഒഴിവുവരുന്ന ഡേറ്റാ എന്‍ട്രി ഓപ്പറേഷന്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികകളിലേക്ക് പുതുതായി സംസ്ഥാന സഹകരണ പരീക്ഷാബോര്‍ഡ് വിജ്ഞാപനം വിളിക്കണം. ഈ രണ്ട് തസ്തികയുടെ നിരവധി ഒഴിവുകള്‍ സഹകരണ പരീക്ഷാ ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബോര്‍ഡ് വിജ്ഞാപനം വിളിക്കാതെ നീട്ടിക്കൊണ്ടു പോവുകയാണ്. ഇതുവഴി നൂറിലധികം പേര്‍ക്ക് സഹകരണ മേഖലയില്‍ തൊഴില്‍ ലഭിക്കുന്നത് മന്ദഗതിയിലായി. സര്‍ക്കാര്‍ അടിയന്തരമായി ഉടനെ ഇടപെടണം.
ആനന്ദ് കുമാര്‍,
പട്ടം, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: