പൊന്‍കുന്നം: സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരം വന്നതോടെ പൊന്‍കുന്നം ഡിപ്പോയില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ രാവിലേയും ഉച്ച കഴിഞ്ഞുമായുള്ള ഷിഫ്റ്റില്‍ ഈരണ്ടു പേര് മാത്രമാണ് ഇപ്പോള്‍ ഉള്ളത്. ഇരുനൂറിലേറെ സര്‍വീസുകള്‍ നടത്തുന്ന മേഖലയില്‍ ബ്രേക് ഡൗണ്‍ വന്നാല്‍ ഇവര്‍ അവിടേക്കു പോകേണ്ടി വരും. അതോടെ ഡിപ്പോയിലെ പകല്‍ സമയത്തെ അറ്റകുറ്റപ്പണികള്‍ താളം തെറ്റും. രാത്രിയില്‍ 10 പേരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് പകല്‍ വിശ്രമിക്കാന്‍ ഇവിടെ സംവിധാനമില്ല. ദൂരസ്ഥലങ്ങളില്‍ നിന്നുള്ള ഇവര്‍ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ തയ്യാറായാല്‍ അതിന് അനുമതിയില്ല. ഇതോടെ ഡിപ്പോയുടെ പ്രവര്‍ത്തനം ആകെ അവതാളത്തിലാണ്.
കെഎസ്ആര്‍ടിസിയില്‍ പുതിയ ഭരണപരിഷ്കാരം നടപ്പിലാക്കിയതോടെ പതിറ്റാണ്ടുകളായി പൊന്‍കുന്നം, പാലാ ഡിപ്പോകളുടെ അഭിമാനകരമായിരുന്ന ചെയിന്‍ സര്‍വീസും താളം തെറ്റി. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ മാത്രമാണ് ഇപ്പോള്‍ ഈ റൂട്ടിലെ സര്‍വീസ്. 7000 രൂപയിലേറെ കളക്ഷനുണ്ടായിരുന്നിടത്ത് മൂവായിരം രൂപയില്‍ത്താഴെ മാത്രമായി ചുരുങ്ങി. ഈ റൂട്ടില്‍ 25 വര്‍ഷത്തോളമായി ലാഭകരമായ രീതിയില്‍ കെഎസ്ആര്ടിസിചെയിന് സര്‍വീസ് ആരംഭിച്ചിട്ട്. ഇരു ഡിപ്പോകളില്‍ നിന്നായി നാലു വീതം ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. പാലാപൊന്‍കുന്നം റൂട്ടിലെ നാല് സര്‍വീസ് കൂടാതെ മലയോരമേഖലയിലെ മൂന്ന് സര്‍വീസ് കൂടി സിംഗിള്‍ ഡ്യൂട്ടിയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: