തൃശൂര്‍: കേരളവര്‍മ്മ കോളേജില്‍ അയ്യപ്പസ്വാമിയെ നിന്ദിച്ചു കൊണ്ട് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയുടെ ചെയ്തികളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്.
യഥാരാജാ തഥാ പ്രജാ… എന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച അദ്ദേഹം, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മക്കളെപോലെ പാര്‍ട്ടിയുടെ മക്കളും ഇങ്ങനെ തലതിരിഞ്ഞു പോയാല്‍ പിന്നെ കുലം മുടിയാന്‍ അധിക സമയം വോണോ എന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനയുടെ ചെയ്തികളെ വിമര്‍ശിച്ചു കൊണ്ട് ചോദിച്ചു.
കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കോളേജില്‍ അയ്യപ്പസ്വാമിയെ അപമാനിച്ചുകൊണ്ടാണ് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. യുവതിയുടെ കാലിനിടയില്‍ ആര്‍ത്തവ രക്തത്തില്‍ മുങ്ങി തല കീഴായി കിടക്കുന്ന അയ്യപ്പ സ്വാമിയുടെ ചിത്രമാണ് എസ്എഫ്ഐ ക്യാമ്പസില്‍ സ്ഥാപിച്ചിരിക്കുന്നത്. ഫ്ളക്സ് ബോര്‍ഡിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. എസ്എഫ്ഐയുടെ ഈ പ്രവര്‍ത്തിക്കെതിരെ അയ്യപ്പഭക്തരും ഹിന്ദു സംഘടന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
എവിടെ ആര്‍ത്തവം അശുദ്ധിയാകുന്നുവോ അവിടെ നീ നിന്റെ പിറവിയെ നിഷേധിക്കുന്നുവെന്ന് പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനം, ഐക്യദാര്‍ഡ്യ സമത്വം എന്ന പേരിലുള്ളതാണ് ബോര്‍ഡ് എടുത്തുമാറ്റണമെന്ന് ഹൈന്ദവ സംഘടനകള്‍ കോളജ് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയ്യപ്പഭക്തരെ സിപിഎം വീണ്ടും അപമാനിക്കുകയാണെന്ന് ബിജെപി പറഞ്ഞു. അയ്യപ്പനെ ഇത്തരത്തില്‍ അപമാനിക്കുന്നത് കണ്ടിരിക്കാനാവില്ലെന്നും ഹൈന്ദവസംഘടന നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: