തൃശൂര്‍: പനിയും മറ്റു പകര്‍ച്ചവ്യാധികളും മൂലം കേരള ജനത നെട്ടോട്ടമോടുമ്പോള്‍ മരുന്നിന് പകരം മദ്യം ലഭ്യമാക്കാനുള്ള നടപടിയാണ് പിണറായി സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പികെ.കൃഷ്ണദാസ്.
പകര്‍ച്ച വ്യാധികള്‍ വ്യാപകമാകുമ്പോഴുള്ള സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഡിഎംഒ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പകര്‍ച്ച പനിയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനങ്ങള്‍ ഒന്നും നടപ്പാക്കിയില്ല.
സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍,നഴ്സ് എന്നിവര്‍ കുറവ് ഉള്ള സ്ഥലങ്ങളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.ആരോഗ്യ വകുപ്പിനെകുറിച്ച് അടിസഥാന കാര്യങ്ങള്‍ പോലും അറിയാത്തയാളെയാണ് പിണറായി വകുപ്പേല്പ്പിച്ചിരിക്കുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു.സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിനെ മരുന്നെത്തിക്കുന്നതിന് പകരം ബാറുകള്‍ തുറക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ നിമയത്തില്‍ ഭേദഗതി വരുത്തിയത് തിരഞ്ഞെടുപ്പില്‍ സഹായിച്ച മുതലാളിമാര്‍ക്കുള്ള പ്രത്യുപകാരമാണ.്ഈ അടിയന്തിര സാഹചര്യത്തിലും അന്ധമായ രാഷ്ട്രീയ വിരോധത്താല്‍ കേന്ദ്ര സഹായം സര്‍ക്കാര്‍ നിരസിച്ചിരിക്കുകയാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഉപാധ്യക്ഷ എംഎസ് സമ്പൂര്‍ണ്ണ,നേതാക്കളായ അഡ്വ.നിവേദിത,സുരേന്ദ്രന് ഐനിക്കുന്നത്ത്,അഡ്വ.കെകെ.അനീഷ് കുമാര്‍,കെപി.ജോര്‍ജ്ജ്, പ്രമീള ശശിധരന്,രമാദേവി,രാജന് തറയില്‍,ഷാജന് ദേവസ്വംപറമ്പില്‍,ജസ്റ്റിന് ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: