കൊച്ചി: ദിവസ വിലമാറ്റം പെട്രോള്‍ പമ്പ് ഉടമകള്ക്ക്് വന്‍ നഷ്ടം വരുത്തിവെക്കുന്നതായി പെട്രോള്‍ ഡിലര്‍ കോഓര്‍ഡിനേഷന്‍ കമ്മറ്റി പറഞ്ഞു. തുടര്‍ച്ചയായി നഷ്ടം സഹിച്ച് സ്ഥാപനം നടത്തികൊണ്ടുപോവുക സാധ്യമല്ല.
പശ്നങ്ങള്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന്റേയും, പെട്രോളിയം കമ്പനികളുടേയും മുന്നിലവതരിപ്പിച്ചെങ്കിലും നടപടിയില്ല. ഇതില്‍ പ്രതിക്ഷേധിച്ച്് 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിടും. നേതാക്കളായ എം. രാധാകൃഷ്ണന് ( സംസ്ഥാന സെക്രട്ടറി), കെ.പി. ശിവാനന്ദന്(കണ്‍വീനര്‍), ആര്. ശബരീനാഥ്(ചെയര്മാന്) എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മൂന്ന് പൊതുമേഖല എണ്ണകമ്പനികളും ഈ സ്ഥിതിവിശേഷം അറിഞ്ഞമട്ട് കാണിക്കുന്നില്ല. അന്തരാഷ്ട്ര ക്രൂഡോയില്‍ വിലക്ക് ആനുപാതികമായാണ് വിലമാറ്റം എന്നാണ് കമ്പനി ജനങ്ങളെ അറിയിക്കുന്നത്. 45 ഡോളര്‍ അന്താരാഷ്ട്ര ക്രൂഡോയിലിന് വിലയുള്ളപ്പോള്‍ 30 രൂപക്ക് സീസലും, പെട്രോളും ജനത്തിന് നല്‍കാം.
ഇതിന്റെ കൂടെ 35 രൂപ പല പേരില്‍ വര്‍ദ്ധിപ്പിച്ച് 74-75 രൂപക്കാണ് കമ്പനികള്‍ നല്‍കുന്നത്. ഇത്തരം സത്യങ്ങള്‍ ജനത്തില്‍ നിന്ന് ഒളിച്ച് വെക്കുന്ന കമ്പനികള്‍ ഏകപക്ഷീയമായ എഗ്രിമെന്റില്‍ പെടുത്തി പമ്പുകളെ ചൂഷണം ചെയ്യുകയാണെന്ന് പമ്പുടമകള്പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: