നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ കമ്മീഷനുവേണ്ടി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം. പ്രശ്നം വഷളായപ്പോള്‍ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗമെത്തി മണ്ണടക്കമുള്ള ചെളി ലേലം ചെയ്തു. എന്നാല്‍ ലേലത്തിന് മുമ്പായി 200 ലോഡിലധികം മണ്ണ് കടത്തിയതായി നാട്ടുകാര്‍ പറയുന്നു.
ടൗണ്‍ വാര്‍ഡിലെ കണിയാംകുളം കുളത്തിന്റെ പേരിലാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കൗണ്‍സിലറും തൊട്ടടുത്ത വാര്‍ഡിലെ സിപിഎമ്മിന്റെ തന്നെ മറ്റൊരു കൗണ്‍സിലറുമായി കൊമ്പുകോര്‍ത്തത്. ലോകബാങ്ക് വായ്പയായി 20 ലക്ഷം രൂപയാണ് കുളം നവീകരണത്തിനായി വകയിരുത്തിയിട്ടുള്ളത്. എന്നാല്‍ ജെസിബി ഉപയോഗിച്ച് കോരിമാറ്റുന്ന ചെളിയുടെ കാര്യം നഗരസഭ അധികൃതര്‍ വനിതാ കൗണ്‍സിലറുമായുള്ള ഒത്തുകളിയുടെ ഭാഗമായി മറച്ചുവച്ചു.
വനിതാ കൗണ്‍സിലറുടെ ഭര്‍ത്താവ് നേരിട്ട് കുളക്കരയിലെത്തിയാണ് ചെളി നീക്കലിന് നേതൃത്വം നല്‍കുന്നത്. യൂത്ത്കോണ്‍ഗ്രസ് നേതാവിന്റെ ഒത്താശയോടെ മറ്റൊരാളാണ് ചെളിയും മണ്ണും ഇഷ്ടിക ചൂളയ്ക്ക് വില്‍ക്കുന്നത്. ഒരു ഘാന അടി മണ്ണിന് നിശ്ചിത തുക നഗരസഭയ്ക്ക് നല്‍കണം എന്ന ചട്ടം നിലനില്‍ക്കെ ലോഡ് എന്നിന് 2500 ല്‍ അധികം രൂപയ്ക്കാണ് ഇഷ്ടിക ചൂളയ്ക്ക് വനിതാ കൗണ്‍സിലര്‍ വിറ്റത്.
ഈ ഇടപാടില്‍ വനിതാ കൗണ്‍സിലര്‍ക്ക് ലഭിക്കുന്ന വിഹിതത്തില്‍ നിന്ന് ന്യായമായ വീതം ആവശ്യപ്പെട്ട് തൊട്ടടുത്ത വാര്‍ഡ് കൗണ്‍സിലര്‍ രംഗത്തെത്തിയപ്പോഴാണ് പ്രശ്നം വഷളായത്. തുക കൊടുക്കാന്‍ വനിതാ കൗണ്‍സിലര്‍ വിസമ്മതിച്ചപ്പോള്‍ സംസാരം വാക്കേറ്റത്തില്‍ കലാശിച്ചു. ഇരുവരും തമ്മിലുള്ള വാക്കേറ്റം നഗരസഭയ്ക്ക് അകത്തും പുറത്തും ചര്‍ച്ചയായി. വിഹിതം ലഭിക്കില്ലെന്ന് മനസിലാക്കിയ കൗണ്‍സിലര്‍ വനിതാ കൗണ്‍സിലര്‍ക്കെതിരെ നഗരസഭയ്ക്ക് കുളം നവീകരണത്തില്‍ അഴിമതി ആരോപിച്ച് പരാതി നല്കി. പരാതിയില്‍ പറഞ്ഞതനുസരിച്ച് സ്ഥലം സന്ദര്‍ശിച്ച നഗരസഭ അധികൃതര്‍ ഒരു ഘാന അടി മണ്ണിന് 200 രൂപ നിരക്കില്‍ ലേലം ചെയ്ത് നല്കി. മണ്ണും ചെളിയുമടക്കം 750 ലോഡിലധികം വരുമെന്നാണ് എഞ്ചിനീയറിംഗ് വിഭാഗം കണക്ക് കൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: