റിയാദ്: ഐഎസ് കേന്ദ്രത്തിലേക്ക് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മലയാളികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ നിരവധി മലയാളികള്‍ ഐഎസ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി സൂചന. ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇത്തരത്തിലോരു ആശങ്ക പങ്കു വച്ചത്.
ഇത്തരത്തിലുള്ള ആശങ്കയെ തുടര്‍ന്ന് 2014- 16നുമിടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കാണാതായ 338 ഇന്ത്യക്കാരുടെ പേരു വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന് എന്‍ഐഎ നിര്‍ദേശം നല്കി.
വിവിധ എംബസികളില്‍ നിന്നു ലഭിക്കുന്ന കണക്കുപ്രകാരം 2014നും 2016നും ഇടയില്‍ 338 പേരെയാണ് ഗള്‍ഫ് മേഖലയില്‍ കാണാതായിരിക്കുന്നത്. എന്നാല്‍ ഇതില്‍ പലതിലും ബന്ധുക്കള്‍ പോലീസിലോ എംബസികളിലോ പരാതി നല്‍കിയിട്ടില്ല.
എന്നാല്‍, മയക്കുമരുന്ന് കേസില്‍ അറബ് രാജ്യങ്ങളില്‍ ശിക്ഷാനടപടിക്ക് വിധേയരായവരും ഇക്കൂട്ടത്തിലുണ്ടാകാം എന്നും സംശയമുണ്ട്. കേരളത്തില്‍ നിന്നുള്ളവര്‍ അഫ്ഗാനിസ്താനില്‍ ആകാം എത്തിയിരിക്കുക എന്നായിരുന്നു എന്‍ഐഎയുടെ വിശ്വാസം. എന്നാല്‍ ഈ സംഭവത്തോടെയാണ് ഇവര്‍ സിറിയയിലും ഇറാഖിലും എത്തിയേക്കാം എന്ന് തെളിഞ്ഞിരിക്കുന്നത്.
ഐഎസ് ഭീകരരുടെ അവസാന ശക്തി കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ ആക്രമണം നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട മലയാളി ഭീകരരുടെ വിശദവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.അതേസമയം ഐ.എസ്. നേതൃത്വത്തോട് അടുത്ത ബന്ധമുള്ളവരാവാം മലയാളികളെന്നും വാദമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: