ന്യൂദല്‍ഹി: മതിയായ കാരണമുണ്ടെങ്കില്‍ അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ഇതു സംബന്ധിച്ച വിഷയത്തില്‍ ഈ മാസം പതിനേഴിനകം കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ നിര്‍ദ്ദേശിച്ചു.
2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി 500, 1000 നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം നടത്തിയത്. ഡിംസബര്‍ 30ന് ബാങ്കുകളിലൂടെയും പോസ്റ്റ് ഓഫീസിലൂടെയും അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസരം അവസാനിച്ചിരുന്നു. മാര്‍ച്ച് അവസാനത്തോടെ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയപരിധിയും കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമായതിനാല്‍ നിരോധിച്ച നോട്ടുകള്‍ ഇനിയും സ്വീകരിക്കാനാകില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: