കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ നീട്ടി.
അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടില്ലെങ്കിലും റിമാന്‍ഡ് നീട്ടുകയായിരുന്നു. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് തനിക്ക് ജാമ്യം വേണ്ടെന്ന് സുനിയും കോടതിയെ അറിയിച്ചിരുന്നു. കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
തനിക്ക് ജയിലില്‍ വച്ച് പോലീസിന്റെ മര്‍ദനമേറ്റെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കോടതി ഡോക്ടറെ വിളിച്ചുവരുത്തി വിസ്തരിച്ചു. എന്നാല്‍ സുനി തന്നോട് ഇങ്ങനൊരു കാര്യം പറഞ്ഞിട്ടില്ലെന്നാണ് ഡോക്ടര്‍ കോടതിയെ അറിയിച്ചത്. സുനിയുടെ ശരീരത്തില്‍ പരിക്കേറ്റതിന്റെ തെളിവുകള്‍ കണ്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: