കൊച്ചി: സ്വകാര്യ വ്യക്തി കൈയേറി റിസോര്‍ട്ട് വച്ച മൂന്നാറിലെ 22 സെന്റ് ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കയ്യേറ്റം ഒഴിപ്പിക്കാനുള്ള ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഉത്തരവും ഹൈക്കോടതി ശരിവച്ചു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് അറിയിച്ചു. റിസോര്‍ട്ട് ഉടമ വി.വി.ജോര്‍ജിന്റെ ഹര്‍ജി തള്ളികൊണ്ടാണ് കോടതി ഉത്തരവ്.
ഈ ഭൂമി ഒഴിപ്പിക്കുന്നതിനെതിരെ സിപിഎം ശക്തമായി രംഗത്ത് വന്നിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിക്കുകയും ചെയ്തിരുന്നു. ഇതില്‍ സിപിഐ പ്രതിനിധികളോ റവന്യു മന്ത്രിയോ പങ്കെടുത്തിരുന്നില്ല. ഇതോടെ മൂന്നാര്‍ കാര്യത്തില്‍ സര്‍ക്കാരിലും മുന്നണിയിലുമുള്ള ഭിന്നത അതിരൂക്ഷമായി. സിപിഎം-സിപിഐ ബന്ധം തീരെ വഷളായത് ഭരണത്തെപ്പോലും ബാധിച്ചു തുടങ്ങി. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി.
വീട് നിര്‍മാണത്തിന് ചെറിയതോതില്‍ ഭൂമി കൈയേറിയവര്‍ക്ക് പട്ടയം നല്കി സിപിഐയെ മൂന്നാറില്‍ നിന്ന് കുടിയിറക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിന് തിരിച്ചടിയാണ് ഈ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: