തിരുവനന്തപുരം: സംസ്ഥാനത്ത് പൂര്‍ണ്ണ ഭരണസ്തംഭനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന് വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി സഭയ്ക്ക് തന്നെ കൂട്ടുത്തുരവാദിത്വമില്ലാത്തതും ജീവനക്കാരെ രാഷ്ട്രീയമായി തലങ്ങും വിലങ്ങും സ്ഥലമാറ്റിയും സംസ്ഥാനത്ത് പൂര്‍ണ്ണമായും ഭരണം സ്തംഭിച്ചു. മൂന്നാര്‍ സര്‍വ്വകക്ഷിയോഗത്തില്‍ നിന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന് വിട്ടുവിന്നത് സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വമില്ലായ്മയ്ക്ക് തെളിവാണ്. മൂന്നാര്‍ സര്‍വ്വകക്ഷിയോഗത്തിന്റെ മിനിട്സ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരുമാസമാണ് വച്ച് താമസിപ്പിച്ചത്. ഇടതു മുന്നണി അധികരാത്തിലെത്തിയ ശേഷം 100 ഓളം ജീവനക്കാരെയാണ് സെക്രട്ടേറിയറ്റില്‍ മാത്രമായി സ്ഥലം മാറ്റിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: