ഹരിപ്പാട്: താലൂക്കാശുപത്രിയില്‍ പാവപ്പെട്ട രോഗികള്‍ക്ക് സേവാഭാരതി നല്കിക്കൊണ്ടിരിക്കുന്ന ഉച്ചക്കഞ്ഞി മുടക്കാന്‍ സിപിഎം നീക്കം നടത്തുന്നു. പത്ത് വര്‍ഷമായി സേവാഭാരതി താലൂക്കാശുപത്രിയില്‍ കഞ്ഞി വിതരണം ചെയ്യുന്നു. പനി ബാധിച്ച് എത്തുന്ന നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസമാണ് സേവാഭാരതി പ്രവര്‍ത്തനം. ഇതിനെതിരെയാണ് സിപിഎമ്മുകാര്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. കള്ളപ്രചാരണത്തിലൂടെ സേവാഭാരതിയുടെ കഞ്ഞിവിതരണത്തെ തടസ്സപ്പെടുത്താനുള്ള ശ്രമമാണ് സിപിഎമ്മിന്റേതെന്ന് സേവാഭാരതി പ്രവര്ത്തകന് കെ. സുരേന്ദ്രന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: