ചെമ്പേരി: കുടിയാന്മല എസ്ഐ ആയിരുന്ന സുരേന്ദ്രന് കല്ല്യാടനെ ഒരുവര്‍ഷത്തിനിടയില്‍ ഏഴാംതവണയും സ്ഥലം മാറ്റിയത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. സ്ഥലം മാറ്റത്തിനെതിരെ ഡിജിപി ഉള്‍പ്പെടെയുള്ളവരെ എതിര് കക്ഷികളാക്കി അഡ്വ.പ്രശാന്ത് മുഖേന സുരേന്ദ്രന് നല്കിയ ഹരജിയിലാണ് ഉത്തരവ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്ഥലംമാറ്റരുതെന്നും നിര്‍ദ്ദേശമുണ്ട്.
ഒരു വര്‍ഷത്തിനിടയില്‍ സ്ഥലംമാറ്റത്തിനിടയില്‍ സുരേന്ദ്രന് രണ്ടാംതവണയാണ് ട്രിബ്യൂണലിനെ സമീപിക്കുന്നത്. നേരത്തെ സുരേന്ദ്രനെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റുന്നത് ട്രിബ്യൂണല്‍ തടഞ്ഞിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ഇദ്ദേഹത്തെ എറണാകുളം റെയ്ഞ്ചിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഇതിനെയാണ് സുരേന്ദ്രന് ചോദ്യം ചെയ്തത്. ട്രിബ്യണല്‍ ഉത്തരവ് നിലനില്‍ക്കെ സുരേന്ദ്രനെ വീണ്ടും സ്ഥലംമാറ്റിയ നടപടിയില്‍ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ ട്രിബ്യൂണല്‍ വിമര്‍ശിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: